പങ്കാളികള്‍

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ചീങ്കണ്ണികള്‍

ചീങ്കണ്ണികള്‍ ഇര തേടിയിറങ്ങുന്ന കായല്‍തീരങ്ങളില്‍
വളര്‍ന്ന് പന്തലിച്ച കൈത്തക്കാടുകല്‍ക്കിടയില്‍
മറഞ്ഞിരുന്ന്, അപ്പുറത്തെ കടവില്‍ അലക്കുന്ന
ചേച്ചിയെ ഒളിഞ്ഞ് നോക്കുന്ന മനുഷ്യരുണ്ട്

കല്ലിലേക്കുയര്‍ന്ന് പൊങ്ങുന്ന ഓരോ
തുണിവീശലിലും കാമത്തിന്റെ നെയ്‌വിളക്കുകള്‍
എരിയിക്കുന്ന നഗ്നരായ മനുഷ്യര്‍

അലക്കിത്തീരുന്ന ഓരോ തുണികളിലും
പുരണ്ട വിഷബീജങ്ങളില്‍ ആവാഹിക്കപ്പെട്ട്
മരിച്ചു വീണ ഇനിയും ജനിക്കാതെ പോയ ചിലരും


തീണ്ടാരി തുണികളില്‍ ഭ്രഷ്ട് കല്പിക്കപ്പെട്ട
പെണ്ണുടലുകള്‍ക്കില്ലാത്ത സൌമ്യത
കല്ലിലടിച്ച് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന
മനുഷ്യക്കോലങ്ങള്‍ക്ക് ഭയം ഇരതേടിയിറങ്ങുന്ന
ചീങ്കണ്ണികളേക്കാള്‍ ഒരു പുഴയുടെ ദൂരത്ത്
ഒളികണ്ണാല്‍ നോക്കുന്ന മനുഷ്യനേത്രങ്ങളെയാവും


ഈ രാത്രിയില്‍ ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങള്‍
ഇനിയെന്തെല്ലാം കാഴ്ചകള്‍ക്ക് മിഴിയേകുമായിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ