പങ്കാളികള്‍

2012, നവംബർ 3, ശനിയാഴ്‌ച

ആധുനിക കവിത

എനിക്കറിഞ്ഞു കൂടാത്ത ഏതാണ്ടേ
താണ്ടൊക്കെ എഴുതി കവിതയെന്ന്
പേരിട്ടാരൊക്കെയോ ആഘോഷിക്കുന്നുണ്ട്
കലം പൊട്ടിയുടയുന്നത് വരെയെങ്കിലും
സ്വപ്നം കാണരുതെന്ന് മലര്‍പ്പൊടിക്കാരനെ
വിലക്കാന്‍ ആര്‍ക്കുണ്ട് അവകാശം
ആട്ടിന്‍ കുട്ടികളില്‍ മൂന്നാം തലമുറ
വരെയെങ്കിലും പോറ്റി വളര്‍ത്തണ്ടേ
അകലേ മലമുകളില്‍ തെളിയുന്ന കൈത്തിരി
സൂര്യനെന്നൊ, മറ്റേതെങ്കിലും നക്ഷത്രമെന്നോ
തര്‍ക്കിച്ച് വെറുതെ സമയം കളയണൊ
രണ്ടായാലും കിട്ടുന്നതൊരേ വെളിച്ചമെങ്കില്‍
വരികളീലെന്തൊക്കെ ഇല്ലെങ്കിലും ലൈംഗികത
വേണമെന്നാരോ നിര്‍ബന്ധിക്കുന്നുണ്ടെവിടെയോ
എഴുതാനാലോചിക്കുമ്പോളേ കുളിരുകോരുന്നെ
ങ്ങനെ ഞാനെഴുതും ലൈംഗികതയേപറ്റി, അയ്യേ
എനിക്കുമായ്ക്കൂടേ എനിക്കു പോലും ദെന്താണ്ട്രാന്ന്
ചോദിക്കാന്‍ തോന്നുന്നതെന്തെങ്കിലും എഴുതി
കവിതയെന്ന് പേരിട്ടാഘോഷിക്കാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ